പോസ്റ്റുകള്‍

ഓഗസ്റ്റ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വട്ടെഴുത്തുകൾ

  മരണം വിലക്കപ്പെട്ട, പ്രതീക്ഷയുടെ തീരത്തിനപ്പുറം, മരണത്തിന്റെ ദ്വീപ് എന്നെ കാത്തിരിപ്പുണ്ടാവുമോ? യുദ്ധം മനസ്സ് സംഘർഷംഭരിതം; ചിന്തകളിൽ, നന്മയും തിന്മയും തുല്യത കാക്കുബോൾ ജയമാർക്ക്? ഇൻഹെയ്ലർ മനുഷ്യരുടെ കയ്യിലേക്കുള്ള ദൂരം.. വിദൂരമല്ലെന്ന്, ഇൻഹയ്ലർ. വിഷപ്പുക തുപ്പുന്ന കുഴലുകൾക്ക് താഴെയിരുന്ന്, ഞാൻ പറഞ്ഞു: “സ്വാഗതം.” കൂട്ടുകച്ചവടം "ചുട്ട കോഴിയെ പറപ്പിക്കും," എന്ന് മന്ത്രവാദി. "വേണ്ട, ഒരു റെസ്റ്റോറന്റ് തുടങ്ങാം," എന്ന് ഞാനും. കച്ചവടത്തിന്റെ ലാഭം — അങ്ങേക്ക്, വയറിനു മോക്ഷം — എനിക്ക്. നക്ഷത്രം മാനത്ത് മിന്നുന്ന ആ നക്ഷത്രം അച്ഛനാണോ, അമ്മെ? കുഞ്ഞിന് സംശയം. അച്ഛൻ മറ്റൊരു കൂരയിൽ ആണെന്ന് പറയാനാവാതെ, അമ്മയുടെ കണ്ണുകൾ നിറഞ്ഞു... കാവൽക്കാരൻ മുട്ടനാടുകളുടെ "കാവൽക്കാരൻ" — ഇനിമുതൽ, ഞാനത്രെ. എത്ര സമർത്ഥമായിട്ടാണ് എന്റെ "പുതുവേഷം", അവരെ കബളിപ്പിച്ചത്... സ്പെഷ്യൽ ചായ ഒരു മിനിറ്റിൽ ആറിപ്പൊകുന്ന, തിളച്ച ചായ ഉണ്ടാക്കാൻ, അമ്മക്കെ കഴിയു... ഒരു വിളി പ്രതീക്ഷിക്കുന്നു. പ്രതീക്ഷ മരിച്ചു, എന്ന് കേൾക്കുന്നു. കല്ലറയാണ് ഭദ്രം. ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമോ? വേദനസം...

പാട്ടുപ്പെട്ടി

സൗഹൃദം കെടാത്ത ദീപമായി എന്നുമീ സൗഹൃദം.  തെളിഞ്ഞു നിന്നീടണം നമ്മളിൽ.  തളരുന്ന നേരത്ത് തണലേകുവാനായി,  എന്നും എന്നും ഒന്നായിരുന്നീടാം.  എന്നും ഒന്നായിരുന്നിടാം,  ഈ മണ്ണിലുള്ള നിമിഷം വരെ.  എന്നും ഒന്ന് ചേർന്ന് പങ്കിടാം,  നന്മയേറുന്ന ചിന്തകൾ. ഒന്നായി ചേർന്നീ ലോകത്തിൻ ദീപമായിടം. കണ്ണിൽ കത്തും ജ്വാലയായി. നെഞ്ചിൽ നേരിൻ കനലുമായി. മുന്നിൽ നിന്നും നയിച്ചിടാം പ്രിയ തോഴരെ.  കെടാത്ത ദീപമായി എന്നുമീ സൗഹൃദം,  തെളിഞ്ഞു നിന്നീടണം നമ്മളിൽ ... ----------------------------------------------- ജന്മങ്ങളായി ജന്മങ്ങളായി ഉള്ളോരെൻ കാത്തിരിപ്പിൻ, പുണ്യമായി നീ എൻ ചാരെ വന്നണഞ്ഞ നാൾ.  ഞാൻ കണ്ടു തീർത്തൊരു, സ്വപ്നങ്ങൾക്കൊക്കെയും അർത്ഥം വന്നു ചേർന്ന നാൾ.  തിളങ്ങുന്ന നിൻ കണ്ണുകളിൽ നോക്കി ഞാൻ ഇരിക്കെ.  നാണത്താൽ സഖി നിന്റെ കവിൾ ചുവന്നു ,  മെല്ലെ നീ നിൻ മുഖം കുനിച്ചു.  പ്രണയിനി നിൻ മുഖം നോക്കിരിക്കവേ ചുംബനം നല്കിടാൻ കൊതിച്ചു ഞാനും.  വിറയാർന്ന നിൻ മൃദു വിരലുകളിൽ ഞാൻ മെല്ലെ സ്പർശിക്കവെ.  ഇടങ്കണ്ണാലെന്നെ എന്നെ നീ നോക്കി നിന്നു,  ചുണ്ടിൽ പുഞ്ച...